ലയണൽ മെസ്സിയുടെ പൂണ്ട് വിളയാട്ടം, ഇന്റർമിയാമിയെ തോൽവിയിൽ നിന്നും വിജയത്തിലേക്ക് കൈപിടിച്ചുയർത്തി മെസ്സി

ഏഴുതവണ ബാലൻഡിയോർ പുരസ്കാരം സ്വന്തമാക്കിയ ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളെന്നു വിശേഷണമുള്ള അർജന്റീന നായകൻ ലിയോ മെസ്സി മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിലുള്ള അരങ്ങേറ്റം മത്സരത്തിൽ തന്നെ തകർപ്പൻ ഫ്രീക് ഗോളുമായി ആരാധകരെ ആനന്ദിപ്പിച്ചിരുന്നു.

ഇന്റർമിയാമി ജേഴ്സിയിലെ രണ്ടാം മത്സരത്തിന് ഇറങ്ങിയ ലിയോ മെസ്സി ഇരട്ട ഗോളുകൾ നേടി തന്റെ ടീമിനെ റൗണ്ട് ഓഫ് 32 ലേക്ക് നയിച്ച ലിയോ മെസ്സി വീണ്ടും തകർപ്പൻ പ്രകടനം പുറത്തെടുത്തു, ഇന്ന് നടന്ന ലീഗ് കപ്പിലെ അറ്റ്ലാൻഡ യുണൈറ്റഡിനേതിരായ മത്സരത്തിലാണ് ലിയോ മെസ്സിയുടെ ഗോളുകളും അസിസ്റ്റും എത്തുന്നത്.

ഇന്റർമിയാമിയുടെ ഹോം സ്റ്റേഡിയത്തിൽ ഇന്ന് നടന്ന അറ്റ്ലാൻഡ യൂനൈറ്റഡിനെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ സ്ഥാനം നേടിയ നായകൻ ലിയോ മെസ്സി എട്ടാം മിനിറ്റിൽ തന്നെ ഗോൾ സ്കോർ ചെയ്തു തുടങ്ങി. ബാഴ്സലോണയിലെ മുൻ സഹതാരമായിരുന്ന സെർജിയോ ബുസ്കറ്റ്സിന്റെ മനോഹരമായ ഒരു അസിസ്റ്റിൽ നിന്നുമാണ് ലിയോ മെസ്സിയുടെ ഗോൾ വന്നത്.

മത്സരത്തിൽ ലീഡ് നേടിത്തുടങ്ങിയ ഇന്റർമിയാമിക്ക് 22 മിനിറ്റിൽ ലിയോ മെസ്സി തന്നെ ഇരട്ടുഗോളുകളുമായി വീണ്ടും ലീഡ് നേടിക്കൊടുത്തു. ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് 44 മിനിറ്റിൽ ഇന്റർമിയാമി താരം ടൈലർ കൂടി ഗോൾ നേടുന്നതോടെ ആദ്യപകുതി മൂന്ന് ഗോളിന്റെ ലീഡിലാണ് ഇന്റർമിയാമി മത്സരം അവസാനിപ്പിച്ചത്.

തുടർന്ന് രണ്ടാം പകുതി കളിക്കാൻ ഇറങ്ങിയ ഇന്റർ മിയാമിക്ക് വേണ്ടി 54 മിനിറ്റിൽ ലിയോ മെസ്സിയുടെ അസിസ്റ്റിൽ നിന്നും ടൈലർ തന്റെ രണ്ടാമത്തെ ഗോളും ഇന്റർമിയാമിയുടെ നാലാമത്തെ ഗോളും നേടി. അവസാന നിമിഷങ്ങളിൽ 84 മിനിറ്റിൽ ഇന്റർമിയാമി താരമായ മക്വേക് റെഡ് കാർഡ് ലഭിച്ചു എങ്കിലും മത്സരം പൂർത്തിയാകുമ്പോൾ ഇന്റർമിയാമി എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയം നേടിയിരുന്നു.

ലിയോ മെസ്സിയുടെ വരവിനു മുമ്പ് എല്ലാ മത്സരങ്ങളിലും വിജയിക്കാൻ പാടുപെട്ടിരുന്ന ഇന്റർമിയാമി മെസ്സിയുടെ വരവിന് ശേഷം ഇതാ രണ്ടു മത്സരങ്ങൾ തുടർച്ചയായി വിജയിച്ചിരിക്കുകയാണ്, മേജർ സോക്കർലീഗിന്റെ പോയിന്റ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള ഇന്റർമിയാമി ലിയോ മെസ്സിയുടെ വരവോട് കൂടി ആദ്യ സ്ഥനങ്ങളിലേക്ക് എത്തുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.