
‘ഹൊയ്ലുണ്ട് എന്റെ ആഘോഷം നടത്തുന്നത് ഒരു പ്രശ്‌നമല്ല. അത് അനാദരവ് കൊണ്ടല്ലെന്ന് എനിക്കറിയാം, അത് എനിക്കൊരു ബഹുമതിയാണ് ‘ : ക്രസ്ത്യാനോ റൊണാൾഡോ | Cristiano Ronaldo
വ്യാഴാഴ്ച പോർച്ചുഗലിനെതിരായ ഡെന്മാർക്കിന്റെ വിജയത്തിൽ ഗോൾ നേടിയതിന് ശേഷം റാസ്മസ് ഹോജ്‌ലണ്ട് തന്റെ പ്രശസ്തമായ “സിയു” ആഘോഷം അവതരിപ്പിക്കുന്നതിൽ തനിക്ക് “ഒരു പ്രശ്‌നവുമില്ല” എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.കോപ്പൻഹേഗനിൽ നടന്ന യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ഹോജ്‌ലണ്ട് ഏക ഗോൾ നേടി.
ഗോൾ കണ്ടെത്തിയ ശേഷം, മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ കോർണറിലേക്ക് ഓടിച്ചെന്ന് റൊണാൾഡോയുടെ മുന്നിൽ വെച്ച് അദ്ദേഹത്തിന്റെ ട്രേഡ്‌മാർക്ക് ആഘോഷം നടത്തി.അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ റൊണാൾഡോയെ തന്റെ “ആരാധന പത്രമെന്ന് ” എന്ന് വിശേഷിപ്പിച്ചുകൊണ്ട് റൊണാൾഡോയെ പരിഹസിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഹോജ്‌ലണ്ട് പിന്നീട് വിശദീകരിച്ചു. ലിസ്ബണിൽ ഞായറാഴ്ച നടക്കുന്ന നിർണായക രണ്ടാം പാദ മത്സരത്തിന് മുന്നോടിയായി സംസാരിച്ച റൊണാൾഡോ ആഘോഷം നടത്തിയതിൽ ഒരു പ്രശനമില്ലെന്ന് പറഞ്ഞു.
🫂🇵🇹 Cristiano Ronaldo: “Højlund doing my celebration is not a problem. I know it wasn’t out of disrespect”.
— Fabrizio Romano (@FabrizioRomano) March 22, 2025
“I understand that not only him, but in all sports, there are people who celebrate like me. I hope that tomorrow he’ll be the one to see me celebrate!”. pic.twitter.com/7rrSG23f2O
“ഒരു പ്രശ്‌നവുമില്ല, എനിക്ക് അതൊരു പ്രശ്‌നമല്ല,” പോർച്ചുഗലിന്റെ മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. “അദ്ദേഹത്തിന് എന്നോട് ബഹുമാനമില്ലാത്തതുകൊണ്ടല്ല അത് എന്ന് എനിക്കറിയാമായിരുന്നു, തീർച്ചയായും അല്ല. അദ്ദേഹം മാത്രമല്ല, ലോകമെമ്പാടുമുള്ള മറ്റ് കായികതാരങ്ങളും എന്റെ ആഘോഷം നടത്തുന്നുണ്ടെന്ന് ഞാൻ മനസിലാക്കുന്നു, എനിക്ക് ഇത് ഒരു ബഹുമതിയാണ്.പക്ഷേ നാളെ അദ്ദേഹത്തിന് എന്റെ ആഘോഷം കാണാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” റൊണാൾഡോ പുഞ്ചിരിയോടെ കൂട്ടിച്ചേർത്തു.
ആദ്യ പാദത്തിൽ തന്നെയും തന്റെ ടീമിന്റെയും പ്രകടനത്തെ അൽ നാസർ സ്‌ട്രൈക്കർ വളരെയധികം വിമർശിച്ചു, പക്ഷേ ഹോം കാണികൾക്ക് മത്സരം തിരിച്ചുവിടുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്.”സമ്മർദ്ദം ഉണ്ടായിരുന്നിട്ടും, ടീം ശാന്തത പാലിക്കുന്നുണ്ടെന്നും സെമിഫൈനലിലെത്തുക എന്ന ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കി.

“ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു നിമിഷത്തിലല്ല നമ്മൾ ഇപ്പോൾ, പക്ഷേ അത് കൂടുതൽ പിരിമുറുക്കമുള്ളതാണ്. നാളെ നമ്മൾ ജയിക്കണമെന്ന് നമുക്കറിയാം, പക്ഷേ അതാണ് ഫുട്ബോളിന്റെ ഭംഗി: വെല്ലുവിളികൾ. മൈതാനത്ത്, വിജയം നേടാൻ ഞങ്ങൾ പരമാവധി ശ്രമിക്കും” റൊണാൾഡോ പറഞ്ഞു.