ബ്രസീലിയൻ ക്ലബ് പാൽമിറാസിനോട് സമനില വഴങ്ങിയെങ്കിലും ഇന്റർ മയാമി ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ അവസാന പതിനാറിൽ | Lionel Messi

ഫിഫ ക്ലബ് വേൾഡ് കപ്പ് 2025 ലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാൽമിറാസ് ഇന്റർ മിയാമിയെ 2-2 സമനിലയിൽ തളച്ചു. സമനില വഴങ്ങിയെങ്കിലും മെസ്സിയും സംഘവും അവസാന പതിനാറിൽ ഇടം നേടി. മൂന്നു മത്സരങ്ങളിൽ നിന്നും അഞ്ചു പോയിന്റ് നേടി ബ്രസീലിയൻ ക്ലബ് പാൽമിറസിന് പിന്നിലായാണ് മയാമി ഫിനിഷ് ചെയ്‌തത്‌.

പതിനാറാം മിനിറ്റിൽ മാരകമായ പ്രത്യാക്രമണത്തിലൂടെ നേടിയ ഗോളിലൂടെ ടാഡിയോ അലൻഡെയാണ് ഇന്റർ മയമിയെ ഒപ്പമെത്തിച്ചത്.ലൂയിസ് സുവാരസ് നൽകിയ പാസിൽ നിന്നാണ് അര്ജന്റീന താരം ഗോൾ നേടിയത്.ആദ്യ 45 മിനിറ്റുകളിൽ പാൽമിറാസ് മികച്ച പ്രകടനം കാഴ്ചവച്ചു, പക്ഷേ ഹാവിയർ മഷെറാനോയുടെ ടീം പ്രതിരോധം നിലനിർത്തി.65-ാം മിനിറ്റിൽ സുവാരസ് മയമിയുടെ രണ്ടാം ഗോൾ നേടി.80-ാം മിനിറ്റിൽ പൗളീഞ്ഞോ പാൽമിറാസിനായി ഒരു ഗോൾ മടക്കി പ്രതീക്ഷകൾ വർധിപ്പിച്ചു.

എട്ട് മിനിറ്റിനുശേഷം മിയാമിയുടെ പ്രതിരോധ പ്രശ്‌നങ്ങൾ രൂക്ഷമായപ്പോൾ മൗറീഷ്യോ സമനില നേടി. സ്റ്റോപ്പേജ് സമയത്തിന്റെ അവസാനത്തിൽ ബ്രസീലിയൻ ടീമിന് ഒരു അവസരം കൂടി ലഭിച്ചു പക്ഷെ ഗോൾ നേടാൻ സാധിച്ചില്ല.പ്രീക്വാർട്ടറിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായ പാൽമിറാസ് മറ്റൊരു ബ്രസീലിയൻ ക്ലബായ ബോട്ടോഫോഗോയെ നേരിടും. ഇന്റർ മയാമി യൂറോപ്യൻ ചാമ്പ്യന്മാരായ പിഎസ്ജിയെ നേരിടും.

ഫിഫ ക്ലബ്ബ് ലോകകപ്പിൽ നിന്ന് സ്പാനിഷ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡ് പുറത്ത്. ഇന്ന് നടന്ന മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബ് ബൊട്ടഫോഗോ എഫ്.സിയെ പരാജയപ്പെടുത്തിയെങ്കിലും പോയിന്റ് ടേബിളിലെ ഗോൾവ്യത്യാസം ഡിയഗോ സിമിയോണിയുടെ സംഘത്തിന് തിരിച്ചടിയായി.ഗ്രൂപ്പ് ബിയിൽ പി.എസ്.ജിക്കും ബൊട്ടഫോഗോക്കും അത്‌ലറ്റിക്കോക്കും ആറ് പോയിന്റ് വീതമാണുള്ളത്. ആദ്യ മത്സരത്തിൽ പി.എസ്.ജിയോട് വമ്പൻ തോൽവി വഴങ്ങിയതാണ് അത്ലറ്റിക്കോക്ക് വിനയായത്. യൂറോപ്പ്യൻ ചാമ്പ്യന്മാരെ വരെ അട്ടിമറിച്ച് അതിശയക്കുതിപ്പ് നടത്തിയ ബൊട്ടഫോഗോയും ഗ്രൂപ്പ് ചാമ്പ്യന്മാരായ പി.എസ്.ജി യും ഇതോടെ നോക്കൗട്ടിൽ പ്രവേശിച്ചു.