ആൻഫീൽഡിൽ ആഴ്‌സനലിനെ തോൽ‌വിയിൽ നിന്നും രക്ഷിച്ച ആരോൺ റാംസ്‌ഡേലിന്റെ അത്ഭുതകരമായ സേവ് |Aaron Ramsdale

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ ലിവർപൂളും ആഴ്സണലും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്.രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ച ശേഷമാണ് ലിവർപൂൾ സമനില നേടിയത്.ബുക്കയോ സാക്കയുടെ തകർപ്പൻ കുതിപ്പിന് ശേഷം ആദ്യ പത്ത് മിനിറ്റിനുള്ളിൽ ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്‌സനലിനെ മുന്നിലെത്തിച്ചു.

മാർട്ടിനെല്ലിയുടെ വലംകാൽ ക്രോസിൽ ഗബ്രിയേൽ ജീസസ് ഹെഡ് ചെയ്തപ്പോൾ പ്രീമിയർ ലീഗ് നേതാക്കൾ 28 മിനിറ്റിനുള്ളിൽ ലീഡ് ഇരട്ടിയാക്കി.ഒന്നാം പകുതി അവസാനിക്കുന്നതിനു മുന്നേ സലയിലൂടെ ലിവർപൂൾ ഒരു ഗോൾ മടക്കി.രണ്ടാം പകുതിയുടെ തുടക്കത്തിൽ റോബ് ഹോൾഡിംഗ് ജോട്ടയെ ഫൗൾ ചെയ്ത് ലിവർപൂളിന് പെനാൽറ്റി നൽകിയതിനെത്തുടർന്ന് ആതിഥേയർക്ക് സ്കോർ സമനിലയിലാക്കാനുള്ള സുവർണാവസരം ലഭിച്ചു, പക്ഷേ സലാ കിക്ക് പുറത്തേക്കാണ് പോയത്.

ആഴ്സണൽ സുപ്രധാനമായ മൂന്ന് പോയിന്റുകൾ നേടുമെന്ന് തോന്നിച്ച നിമിഷത്തിൽ ഫിർമിനോ ലിവർപൂളിന്റെ സമനില ഗോൾ നേടി.ട്രെന്റ് അലക്‌സാണ്ടർ-അർനോൾഡിന്റെ ഫ്ലോട്ടഡ് ക്രോസ് ബ്രസീലിയൻ സ്‌ട്രൈക്കർ ഗോളാക്കി മാറ്റി.ഫലം ലിവർപൂളിനെ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തെത്തിച്ചു.രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ആറ് പോയിന്റ് പിന്നിലായി ആഴ്സണൽ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി.

ഇരുടീമുകളും തങ്ങളുടെ ആക്രമണ വീര്യം പ്രകടിപ്പിക്കുകയും നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തതോടെ മത്സരം ആവേശകരമായി മാറി.കളിയുടെ അവസാന നിമിഷങ്ങളിൽ സലയുടെ ഗോളെന്നുറച്ച ഷോട്ട് ആഴ്‌സണൽ കീപ്പർ ആരോൺ റാംസ്‌ഡെയ്‌ രക്ഷപെടുത്തിയത് മത്സരത്തിന്റെ ഹൈലൈറ്റ് ആയിരുന്നു, ആഴ്‌സണൽ ഗോൾകീപ്പറുടെ ഈ സേവ് വരുടെ ടൈറ്റിൽ ബിഡിൽ നിർണായകമായേക്കാം.

ലിവർപൂളിനെ സംബന്ധിച്ചിടത്തോളം ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് സ്ഥാനത്തിനായി വെല്ലുവിളി ഉയർത്തണമെങ്കിൽ ക്ലബ്ബിന് അവരുടെ ഫോം വേഗത്തിൽ കണ്ടെത്തേണ്ടതുണ്ട്. ആഴ്സണലിനെ സംബന്ധിച്ചിടത്തോളം, പ്രീമിയർ ലീഗിൽ തങ്ങളുടെ സ്ഥാനം നിലനിർത്താൻ നോക്കുമ്പോൾ ഫലം അവർക്ക് ആത്മവിശ്വാസം നൽകും.