റയൽ മാഡ്രിഡിനെതിരെ നാല് ഗോളടിച്ച് ലാലിഗയിൽ ചരിത്രം കുറിച്ച് അർജന്റീനിയൻ സ്‌ട്രൈക്കർ വാലന്റൈൻ കാസ്റ്റെല്ലാനോസ്

നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെതിരെ അവിശ്വസനീയമായ നാല് ഗോളുകൾ നേടി ടീമിനെ 4-2ന് വിജയത്തിലേക്ക് നയിച്ചതിന് ശേഷം ജിറോണ സ്‌ട്രൈക്കർ വാലന്റൈൻ “ടാറ്റി” കാസ്റ്റെല്ലാനോസ് ലാ ലിഗ ചരിത്ര പുസ്തകങ്ങളിൽ തന്റെ പേര് എഴുതി ചേർത്തു.

ന്യൂയോർക്ക് സിറ്റി എഫ്‌സിയിൽ നിന്ന് ലോണിലുള്ള അർജന്റീന ഫോർവേഡ് മാഡ്രിഡിന്റെ പ്രതിരോധത്തിലെ വിടവുകൾ തുറന്നുകാട്ടുകയും ലോസ് ബ്ലാങ്കോസിനെതിരായ ലാ ലിഗ മത്സരത്തിൽ 1947 ന് ശേഷം നാല് ഗോളുകൾ നേടുന്ന ആദ്യ കളിക്കാരനായി. സാക്ഷാൽ ലയണൽ മെസ്സിക്ക് പോലും നേടാൻ സാധിക്കാത്ത നേട്ടമാണ് താരം നേടിയത്.ജിറോണയുടെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ 12 ആം മിനുട്ടിലാണ് കാസ്റ്റലനോസ് റയലിന്റെ വലയിൽ ആദ്യവെടി പൊട്ടിച്ചത്. 24 ആം മിനുട്ടിൽ താരം വീണ്ടും റയലിന്റെ വല കുലുക്കി.

ആദ്യ പകുതിക്ക് മുമ്പ് വിനീഷ്യസ് ഒരു ഗോൾ മടക്കി ആദ്യപകുതിയിൽ മത്സരം 2-1 എന്ന നിലയിലാക്കി.രണ്ടാം പകുതിയിൽ തിരിച്ചടിക്കാമെന്ന റയലിന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കാസ്റ്റലനസ് ഹാട്രിക് പൂർത്തിയാക്കി. 62 ആം മിനുട്ടിൽ തന്റെ നാലാം ഗോളും നേടി കാസ്റ്റലനസ് റയലിന്റെ പരാജയം ഉറപ്പിച്ചു. പിന്നീട് ഗോളിനായി റയൽ പൊരുതിയെങ്കിലും മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ലൂക്കാസ് വാസ്കസ് ഒരു ഗോൾ നേടിയത് മാത്രമാണ് റയലിന്റെ പരാജയഭാരം കുറച്ചത്.

23-കാരന്റെ അവിശ്വസനീയമായ പ്രകടനം മാഡ്രിഡിനെ ഞെട്ടിച്ചു, ലാ ലിഗ കിരീടം നിലനിർത്താനുള്ള അവരുടെ പ്രതീക്ഷകൾ ഫലത്തിൽ അവസാനിപ്പിച്ചു. കാസ്റ്റെല്ലാനോസിന്റെ പരിശീലകനായ മിഷേൽ താരത്തിന്റെ ഫിനിഷിംഗിനെ മാത്രമല്ല കഠിനാധ്വാനത്തെയും പ്രശംസിച്ചു. അതേസമയം, മാഡ്രിഡ് കോച്ച് കാർലോ ആൻസലോട്ടി തന്റെ ടീമിന് പ്രതിരോധത്തിൽ മോശം രാത്രിയാണെന്നും അവരുടെ നില സാധാരണ നിലയേക്കാൾ താഴ്ന്നതാണെന്നും സമ്മതിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നിനെതിരെ കാസ്റ്റെല്ലാനോസിന്റെ നാല് ഗോൾ നേട്ടം ലാ ലിഗയുടെ ചരിത്രത്തിൽ എന്നുമുണ്ടാവും.മത്സരത്തിന് ശേഷം സ്‌ട്രൈക്കർക്ക് തന്റെ സന്തോഷം മറയ്ക്കാൻ കഴിഞ്ഞില്ല. തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും പിന്തുണച്ചവർക്കും അചഞ്ചലമായ പിന്തുണ നൽകിയതിന് അദ്ദേഹം നന്ദി പറഞ്ഞു.ഈ സീസണിൽ 29 ലീഗ് മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ കാസ്റ്റെലനോസ് നേടിയിട്ടുണ്ട്.

Comments (0)
Add Comment